സിഡ്‌നി : രാജ്യത്ത് വർധിച്ചുവരുന്ന ലൈംഗീകാതിക്രമങ്ങളെ ഫലപ്രദമായി നേരിടുന്നതിന്റെ ഭാഗമായി നിയമം കർശനമാക്കുവാൻ സർക്കാർ തീരുമാനിച്ചതായി പ്രീമിയർ ക്രിസ്സ് മിൻസ് അറിയിച്ചു.
അതിക്രമങ്ങളിൽ ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിനും, അതുവഴി ഗാർഹിക-ലൈംഗിക അതിക്രമങ്ങൾ കുറച്ചുകൊണ്ടുവരുന്നതിനും ലക്‌ഷ്യം വച്ചുള്ള സമഗ്രമായ നിയമനിര്മാണത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനായി 5 മില്യൺ ഡോളർ മാറ്റിവച്ചതായും അദ്ദേഹം അറിയിച്ചു.
അതിക്രമങ്ങൾക്കിരയാകുന്നവർക്ക് ആവശ്യമായ നിയമോപദേശം നൽകുന്നതിനും, കൗൺസിലിംഗിനുമായി 1.55 മില്യൺ ഡോളറും, പോലീസുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനയായി 1.35 മില്യൺ ഡോളറും, നിയമോപദേശം മെച്ചപ്പെടുത്തുന്നതിനായി 1.7 മില്യൺ ഡോളറും, പരിശീലനപരിപാടികൾ സംഘടിപ്പിക്കുന്നതിനായി 4 ലക്ഷം ഡോളറുമാണ് നീക്കിവച്ചിരിക്കുന്നത്.





